ഉടൽ മുന്നോട്ടാഞ്ഞ്, മുഖം പാറ പോലെ കനപ്പിച്ച്, നെഞ്ച് വിരിച്ചെത്രയോ കോമാളി വേഷങ്ങൾ. പൂച്ചയെ പോലെ പതുങ്ങി പാവ വേഷങ്ങളും... വഞ്ചകരുടെ യാത്രകൾ.
വേഷങ്ങളാണരങ്ങ് വാഴുന്നത്.
വാദിയും പ്രതിയും ഒരു നേരമ്പോക്ക്. കർട്ടൻ ഉയരും മുമ്പേ വിധി എഴുതപ്പെടുന്നു. അധികാര ദല്ലാളന്മാർ പറയുന്നു, നിയമം നിയമത്തിന്റെ വഴിക്കെന്ന്. അങ്ങനെ പറയുന്നവർക്ക് ഉറപ്പുണ്ട് അതിന്റെ സഞ്ചാരം അവർ ആഗ്രഹിക്കുന്ന വഴിയിലൂടെയെന്ന്.
ഇവിടെ. ഈ മണ്ണിൽ തോറ്റുപോകുന്ന സമരങ്ങളാണ് ഏറേയും. ഇരയുടെ പക്ഷം നിൽക്കേണ്ടവർ പോലും വേട്ടക്കാരുടെ പക്ഷം ചേരുന്നു. ഇരകൾക്കായി ശബ്ദിക്കാൻ ആളില്ലാതാവുന്നു. അധികാരം ജനങ്ങളിലേക്കെന്നത് നുണ. ജനം നിരന്തരം തോറ്റുപോകുന്നു.
വേഷങ്ങളാണരങ്ങ് വാഴുന്നത്.
വാദിയും പ്രതിയും ഒരു നേരമ്പോക്ക്. കർട്ടൻ ഉയരും മുമ്പേ വിധി എഴുതപ്പെടുന്നു. അധികാര ദല്ലാളന്മാർ പറയുന്നു, നിയമം നിയമത്തിന്റെ വഴിക്കെന്ന്. അങ്ങനെ പറയുന്നവർക്ക് ഉറപ്പുണ്ട് അതിന്റെ സഞ്ചാരം അവർ ആഗ്രഹിക്കുന്ന വഴിയിലൂടെയെന്ന്.
ഇവിടെ. ഈ മണ്ണിൽ തോറ്റുപോകുന്ന സമരങ്ങളാണ് ഏറേയും. ഇരയുടെ പക്ഷം നിൽക്കേണ്ടവർ പോലും വേട്ടക്കാരുടെ പക്ഷം ചേരുന്നു. ഇരകൾക്കായി ശബ്ദിക്കാൻ ആളില്ലാതാവുന്നു. അധികാരം ജനങ്ങളിലേക്കെന്നത് നുണ. ജനം നിരന്തരം തോറ്റുപോകുന്നു.
No comments:
Post a Comment