Sunday, August 23, 2009

ആഗോളീകരണ കാലത്തെ കാഴ്ചകള്‍ (കഥ)

വാദ്യകലയില്‍ ഒരിടത്തും നിര്‍വചിചിട്ടില്ലാത്ത ഭാഷയോടെ ക്ലോസ്സട്ടില്‍ നിന്നുയരുന്ന പതന ശബ്ദങ്ങളില്‍ സബ്സ്സിടിയുടെ പ്രശ്നം ഉണ്ടെന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? എത്ര കലോറി അകത്താക്കിയെന്നും എത്ര നേരം കൊണ്ടു മലമായെന്നും... അതിനിടെ വിമതരായി പോയത്... അതാണ്‌ നാലാം ലോകത്തിനു മേല്‍ വീഴുന്ന ഇടിത്തീ...സര്‍ക്കാര്‍ വിളമ്പുന്ന സബ്സിഡി വെട്ടി വിഴുങ്ങി ലാപ്സ്സാക്കുക. അതുകൊണ്ട് ആര്‍ത്തി പണ്ടാരങ്ങള്‍ക്ക് സബ്സ്സിടി നല്‍കരുത്. എന്തിന് ഖജനാവ് കാലിയാക്കണം?അമേരിക്കയില്‍ നിന്നോ ഇന്ക്ലണ്ടില്‍ നിന്നോ വന്നേക്കാവുന്ന തീട്ടൂരത്തെ ചൊല്ലി യദിയുരപ്പയും സംഘവും പാര്‍ലമെന്റില്‍ വ്യാകുലപെടാതെയല്ല. ആ നേരം അക്കങ്ങള്‍ ഭീകരതയോടെ അലയടിച്ചുകൊണ്ടിരുന്നു. നീയെന്നു പറഞ്ഞെന്കിലും കേള്‍ക്കാന്‍ ആരുമില്ലെന്നരിയുന്നു. അത് മറ്റൊരു ദുരന്തം.തന്‍റെ ചലനം നിരീക്ഷിക്കപ്പെടുക. ഊണിലും ഉറക്കത്തിലും; എന്തിന് ക്ലോസ്സട്ടിലെക്കും ആ കഴുകക്കണ്‍ണ്. അങ്ങനെ സ്വകാര്യതകള്‍ തകര്‍ക്കപ്പെട്ടു... അതിലും ഭേദം ചാവുക.ഇരുട്ടിന്‍റെ ഗാഡ സമുദ്രത്തില്‍ കാറ്റിന്‍റെ നിലയറ്റ ആരവം . അദൃശ്യകരങ്ങള്‍ പകരുന്ന തണുപ്പ്.
ഉള്ളു കിടുകിടുത്തു:"ഹൊ..."അത്ര ഉച്ചത്തിലല്ല, എന്നിട്ടും ശബ്ദത്തിനു എന്താഴം! തരിശു ഭൂമിയില്‍ മാറ്റൊലിക്കായി കാതോര്‍ത്തു. ഒന്നുറക്കെ കൂകണം. കേള്‍വിയുടെ ആഗോഷത്തില്‍ നഷ്ട്ടപ്പെടാന്‍. പിന്നെ ഫോസ്സിലുകള്‍ക്കിടയില്‍ വായിക്കപെടാത്ത മറ്റൊരു അക്കമായി...തെല്ലു കഴിഞ്ഞു സംശയമായി, തന്നെ കൂടാതെ മറ്റൊരാള്‍ രങ്കതുണ്ട്. അതവനോ അവളോ? ക്യാമറക്കണ്ണായി ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിറവിക്കു മുന്പേ... ഇന്ത്യയില്‍ കേരളത്തില്‍ അവന്‍ പിറക്കുമെന്ന് , ഫിര്‍ദൌസ് എന്ന് നാമകരണം ചെയ്യപ്പെടുമെന്ന്, ഓ.ബി.സി. പട്ടികയില്‍ ഒതുക്കപ്പെടുമെന്നും... ഗണിതത്തിന്റെ മാന്ത്രീകതയില്‍ ക്രൂരമായൊരു മന്ദഹാസ്സത്തോടെ അയാള്‍. ആ വിരലുകള്‍ ഓരോ പിറവിക്കു പിന്നിലും ഗൂഡമായൊരു തപസ്സില്‍...ലോറാ, അവള്‍ അവന്‍ എങ്ങിനെ ജീവിക്കണം, എങ്ങിനെ ചിന്തിക്കണം, എന്തായി തീര്ണംമെന്നും ആ പണിപ്പുരയില്‍ തീരുമാനിക്കപ്പെടുന്നു.വാറ്റു ചാരായത്തിലും കഞ്ചാവിലും നിറഞ്ഞു അപസര്‍പ്പക കഥയിലേക്ക്... ഓര്‍ക്കുന്നത് വെട്ടിയും പുതിയത് ചമച്ചും... അതിനിടയില്‍ സ്വയമകന്നു തന്നെ മറ്റൊരു ആങ്കിളിലൂടെ വീക്ഷിക്കുക. അങ്ങനെ ചിന്തയുടെ ആവശ്യകതയെ , രാജ്യത്തെ നയിക്കേണ്ട സാധ്യതകളിലൂടെ ഇരുട്ടില്‍ നോക്കി.രക്ത ദാഹിയായ പിശാച് രംഗം പതുക്കെ കീഴടക്കുകയാണോ? ആദിവാസികളെ കൊന്നൊടുക്കിയ ഇടം അല്ലെ...അല്ല ലോറാ കൊല്ലപ്പെട്ടത് ആദിവാസി ആണെന്കിലും ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ബാധകമല്ലെങ്കിലും പ്രേതം ഉണ്ടാവില്ലേ? നിനക്കതു ഉള്‍കൊള്ളാന്‍ പ്രയാസമുന്ടെന്കിലും....അന്നയച്ച കത്ത് അവിടെ ഉണ്ടാവണമെന്നില്ല. ചെന്നൈ മെയിലിന്‍റെ വെള്ളമില്ലാത്ത കക്കൂസ്സില്‍ ഉപയോഗിച്ചിരിക്കും . എങ്കിലും ആ വരികള്‍ എന്തൊക്കെയോ ശെരി വയ്ക്കുന്നു. അപ്രിയസത്യങ്ങള്‍ ആണെന്കില്‍ കൂടി.ജിം എന്ന ആഗോള നിക്ഷേപക സംഘം കൊച്ചിയില്‍ നടന്നത്. പ്രദിക്ഷേതത്തെ ലാത്തി എതിരിട്ടത്‌. കുടുംബങ്ങളിലേക്ക്‌ ഇടിച്ചു കയറി നഗ്നത രുചിച്ച ടോര്‍ച്ചുകള്‍... കരുതിയിരിക്കുക. മാറാടിനെ ജിംനെ മുത്തങ്ങയോടു ചേര്‍ത്ത് വായിക്കുക.നീയത് അവഗണിച്ചത്. അവര്‍ തീരത്ത് കോടി നാട്ടി. നിനക്കും അത്യാവശ്യം, മതസൗഹാര്‍ത മേളക്ക് വകയായല്ലോ...തീരത്തിന്റെ മതം കടല്‍ എന്നിട്ടും കാവിയും പച്ചയും കലക്കി ഉന്‍മത്തര്‍ ആയവര്‍...
നിന്‍റെ അക്ഷരങ്ങള്‍ക്കു അധിനിവേശത്തിന്റെ ഡോളര്‍ തിളക്കം.നേരത്തെ അറിഞ്ഞിരുന്നില്ല. വിലയേറിയ വിദേശ പെര്‍ഫ്യൂമില്‍ രമിച്ചു നീല ഇന്‍ലന്റിനെ അവഗണിച്ച്... ഗ്രന്തപ്പുരയുടെ മരകോണിയില്‍ ആരോരുമറിയാതെ തന്ന ചുംബനത്തിനു നരഹത്യയുടെ മണം.ഇടമുറിയാതെ പെയ്യെണ്ടിയിരുന്ന തുലാമഴയെ തടുത്തും അക്ഷരങ്ങളെ ചതിച്ചും... വരണ്ട പാടങ്ങള്‍, ടിപ്പര്‍ ലോറി ചൊരിഞ്ഞ മണ്ണിനു കാവല്‍ നിന്നു നോക്ക്കൂലി വാങ്ങിയ ഇരുകാലികള്‍.വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ചര്‍ദ്ധിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്... കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്‍റെ അന്നം കൊത്തും. അതാണ്‌ നിന്‍റെ ഭാഷ. ലോറാ, വാലന്റയിന്‍ ഡേ ആഗോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍...നമുക്കെന്തും ആഗോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...അച്ഛന്റെ പതിനാരടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത്‌ അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍. അല്ലായിരുന്നെന്കില്‍ അയാള്‍ക്ക്‌ ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍വേസ്റ്റു ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്‌...കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്‍റെ കലര്‍പ്പ്. "ഫിര്‍ദൌസ്...ഇടിമുഴക്കമായി വിളി. ഭയന്ന്, തിരിഞ്ഞു നോക്കി. പ്രേതാലയം കണക്കെ ആ വീട്. ഇറയത്തു കത്തുന്ന പാനീസ് വിളക്കിന്‍റെ ചതി. ഇരുട്ടില്‍ വെളിച്ചം എന്തെല്ലാം ചിത്രം പണിയുന്നു. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രേതാലയം. ആദിവാസികളെ കൊന്നു കൂട്ടിയ ഇടം. അന്നവിടെ പുരയില്ലായിരുന്നു. പിന്നീട് സ്മാരകമായത്...
ലോറാ, നിന്‍റെ വര്‍ഗ്ഗത്തിന് വാര്‍ഷികം ആഗോഷിക്കാന്‍ ആസ്ഥാന ബുദ്ധിജീവിചമയാന്‍ അങ്ങിനെയും ഒന്ന്. കൊലയാളിയും സ്മാരക നിര്‍മ്മാതാവും ഒന്നായത്. വെള്ളിത്തിരയില്‍ ഫ്ലാഷ്ബാക്കിലേക്ക്‌ തിരിച്ച രങ്കം ഇരുണ്ടത്. അതില്‍ കൊല്ലപ്പെട്ടവന്റെ വികാരം വായിക്കപ്പെടാതെ. ആ ഫ്രെയിംകൊണ്ടു സംവിധായകന്‍ പലതും ഉദ്ദേശിച്ചിരിക്കാം. അക്ഷരങ്ങളെ തുരത്തി കാഴ്ച്ചയുടെ നെഗളിപ്പ്! അതിനിടയില്‍ പ്രേക്ഷകന്‍ വളരാതിരുന്നത് ആരുടെ തെറ്റ്?എന്തിന് കൊല്ലപ്പെട്ടു എന്നറിയാതെ ആ സാധുക്കള്‍. ചുവന്ന ഫ്രെയിമിലൂടെ അത് കൂടുതല്‍ ഭീകരമായി. ദക്ഷിണേന്ത്യന്‍ സംഗീതത്തിനു യോചിക്കാതെ... എന്തിന് സംവിധായകന്‍ പാശ്ചാത്യം കടംകൊണ്ടു? ഒരിക്കല്‍ ഗവേഷക വിദ്യാര്‍ത്തികള്‍ ഫോസ്സിലുകള്‍ കണ്ടെത്തുമ്പോള്‍ ക്രൂരതയുടെ ഉല്‍സവം വരയില്ല."കരുവാന്‍ ചരിതത്തില്‍ എവിടെയാണ് പീഠിതന്റെ നിലവിളി? "ആ സ്വരം കുറേകൂടി അടുത്ത്. ആരാണയാള്‍? ശത്രുവോ മിത്രമോ? ഭയന്ന്, വിയര്‍ത്തു... അയാളുടെ ഉന്നം താനാണ്. വെട്ടിമാറ്റാന്‍ നിയോഗിതനായി. തുടര്‍ന്ന് അയാള്‍ താനാകും. വീട്ടിലേക്ക്, എഴുത്തുമുറിയിലേക്ക് ... നോവലും കഥകളും അപഹരിച്ചു പുനര്‍ രചനയില്‍... അങ്ങിനെ തന്‍റെ കാഴ്ചപ്പാടുകളെ തകിടം മറിച്ച്...സ്ക്രീനില്‍ കാഴ്ച്ചയെ തകിടം മറിച്ചു ബെല്‍ബോട്ടം പാന്‍റ്സ്സില്‍ നസ്സീറും ജയനും. തീവണ്ടിയുടെ കരിപുരണ്ട നീല കുപ്പായങ്ങള്‍.ആ രങ്കം ഇരുട്ടിലേക്ക്...രണ്ടു സിനിമയിലെ ഫ്രെയിമുകളുടെ സംയോജനം. ബ്ലാക്ക് ആന്‍റ് വൈറ്റിലെ നസീര്‍ ഈസ്റ്റുമാന്‍ കളറിലെ നസ്സീറിനു നേരെ തോക്ക് ചൂണ്ടി...ലോറാ നീ പറഞ്ഞിരുന്നുവല്ലോ നസ്സീറും നസ്സീറും തമ്മില്‍ തോക്ക് ചൂണ്ടുന്നിടത് പുതിയ കാല സിനിമയുണ്ടെന്ന്. അവിടെയല്ലേ പുതുചമയങ്ങളുടെ ജയഭേരിയും. നാലാം ലോകം ചുമക്കുന്ന ഇടിതീയും....തുടരും...സ്ക്രീനില്‍ അങ്ങനെയാണ് എഴുതി കാട്ടിയത്. അമ്പരപ്പോടെ പ്രേക്ഷകര്‍.തന്‍റെ സിനിമ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഞെട്ടലോടെയാണ് പുറത്തിറങ്ങിയത്. തന്‍റെ കണ്‍ വെട്ടിച്ച് എഡിറ്റര്‍ എങ്ങിനെയാണ് പഴയ സിനിമയുടെ രന്കങ്ങള്‍ തിരുകി കയറ്റിയത്?അത് തന്‍റെ സിനിമയല്ല. സംവിധായക കലയില്‍ നിന്നും എഡിറ്ററുടെ കരങ്ങളിലേക്ക്...രണ്ടാം വാരം ആറു ഷീറ്റ് പോസ്റ്ററില്‍ എഡിറ്ററുടെ മുഖം വലുതായി കൊടുത്തത്... സംവിധായകന്‍ ചെറിയ അക്ഷരങ്ങളിലേക്ക് ... താന്‍ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു. പുതുകാഴ്ച്ചയുടെ മദിഭ്രമങ്ങളിലേക്ക് ഫിലിം പെട്ടിയും പ്രേക്ഷകരും....

No comments:

Post a Comment